കൽപ്പറ്റ നാരായണന്റെ ആശ്വാസം എന്ന കവിതയാണിത് വായിക്കൂ
കൽപ്പറ്റ നാരായണന്റെ ആശ്വാസം എന്ന കവിതയാണിത് വായിക്കൂ
ആശ്വാസം
-------------
അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവര്ത്തണ്ട
ആരും ഇഴ വിടര്ത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോര്ച്ചെടുക്കണ്ട .
വിഷം തീണ്ടി
രോമത്തുളയിലൂടെ
ചോരവാര്ന്നു ചത്ത
അയല്ക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാൻ എത്തിയാൽ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു.
തന്റെ കുറ്റമാണ് ഞാൻ അനുഭവിക്കുന്നതത്രയും എന്ന ഗർഭകാലത്തോന്നലിൽ നിന്ന്
അമ്മ ഇന്നലെ മുക്തയായി.
ഒടുവില്‍ അമ്മയെന്നെ പെറ്റുതീര്ന്നു.
ഭൂമിയിൽ ശരീരവേദന കൊണ്ടല്ലാതെ
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.
ആശ്വാസം
-------------
അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവര്ത്തണ്ട
ആരും ഇഴ വിടര്ത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോര്ച്ചെടുക്കണ്ട .
വിഷം തീണ്ടി
രോമത്തുളയിലൂടെ
ചോരവാര്ന്നു ചത്ത
അയല്ക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാൻ എത്തിയാൽ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു.
തന്റെ കുറ്റമാണ് ഞാൻ അനുഭവിക്കുന്നതത്രയും എന്ന ഗർഭകാലത്തോന്നലിൽ നിന്ന്
അമ്മ ഇന്നലെ മുക്തയായി.
ഒടുവില്‍ അമ്മയെന്നെ പെറ്റുതീര്ന്നു.
ഭൂമിയിൽ ശരീരവേദന കൊണ്ടല്ലാതെ
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.