മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നത്. മഹാഭാരതത്തിലൂടെ വ്യാസൻ നല്കുന്ന ഈ സന്ദേശം എക്കാലവും പ്രസക്തമാണ്. ഇന്ദ്രിയങ്ങൾക്ക് ഹരം പകരും വിധത്തിലാണ് പാണ്ഡവർ ഇന്ദ്രപ്രസ്ഥം നിര്മ്മിച്ചത്
മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നത്. മഹാഭാരതത്തിലൂടെ വ്യാസൻ നല്കുന്ന ഈ സന്ദേശം എക്കാലവും പ്രസക്തമാണ്.
ഇന്ദ്രിയങ്ങൾക്ക് ഹരം പകരും വിധത്തിലാണ് പാണ്ഡവർ ഇന്ദ്രപ്രസ്ഥം നിര്മ്മിച്ചത്. അസുരശില്പ്പിയായ മയനെ ഖാണ്ഡവ വനം ദഹിപ്പിച്ചപ്പോൾ രക്ഷിച്ചതിനുള്ള 'കൈക്കുലി'യാണ് ഈ മഹസൗധമെന്നു പറയാം. വാസസ്ഥലം എന്ന ലക്ഷ്യം മറന്നു വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനാണുമിത് നിര്മ്മിച്ചത് .
ഇവിടെ ക്ഷണം സ്വീകരിച്ച് അതിഥിയായാണ് സുയോധനന്‍ എത്തിയത്. സ്ഥലജല വിഭ്രാന്തിയില്‍പെട്ട് അദ്ദേഹം നിലംപതിക്കുമ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു ക്ഷമാപണം നടത്തുകയായിരുന്നു വീട്ടുകാരിയായ പാഞ്ചാലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിയ സുയോധനന്റെ നഗ്നത കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഈ നിമിഷത്തില്‍ മഹാഭാരത യുദ്ധത്തിനു വിത്തുപാകപ്പെട്ടു. ഇതുപോലെ പഞ്ചാലിയെയും പൊതുമധ്യത്തില്‍ വിവസ്ത്രയാക്കി പരിഹാസ്യപാത്രമാക്കുമെന്നു ദുര്യോധനന്‍ മനസ്സിലുറപ്പിച്ചു .
നമ്മുടെ ഗൃഹനിര്‍മ്മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ലാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കുവാനും അസൂയപ്പെടുത്താനുമാണ് ലക്‌ഷ്യം വയ്ക്കുന്നത്. പാണ്ഡവര്‍ രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്‍ത്ത്ഡേ പാര്‍ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്. ഏത് പ്രവൃത്തിക്ക് മുന്‍പും ധ്യാനം അനിവാര്യമാണ്. അപ്പോള്‍ ധര്മ്മമേത് അധര്‍മ്മമേത് എന്ന് വിവേചിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ ചെയ്‌താല്‍ പിന്നീട് പാശ്ചാത്തപിക്കേണ്ടി വരില്ല. നര നാരായണ സംവാദമായി വേണം ഭഗവദ്ഗീത യെ കാണാന്‍.